Thursday, March 08, 2007

ഒരു അനൌന്‍സ്മെന്റുന്ട്...

അമ്പലങ്ങളില്‍ ഉല്‍സവസമയത്ത് മൈക്കില്‍ കൂടി അനൌണ്‍സ്മെന്റ് നടത്തുക എന്ന് പറയുന്നത് "നല്ല കുടുംബത്തില്‍ പിറന്ന , ജോലി ഇല്ലാതെ "പെണ്ണു കെട്ടുന്നതുവരെ വീട്ടുകാരും പെണ്ണുകെട്ടി കഴിഞ്ഞാല്‍ പെണ്ണിന്റെ വീട്ടുകാരും നോക്കണം " എന്നുപറഞ്ഞ് നടക്കുന്ന ഖനഗംഭീര ശബ്ദങ്ങളുടെ പ്രത്യേക അവകാശമാണെന്ന് ഞങ്ങളുടെ അമ്പലത്തിലെ ഉല്‍സവത്തിനു അനൌന്സ്മെന്റ് പരിപാടി തുടങ്ങിയ അന്നു മുതല്‍ എനിക്കു മനസ്സിലായി.


അനൌന്സ്മെന്റൊക്കെ കഴിഞ്ഞ് ജങ്ക്ഷനിലേക്ക് നെഞ്ജും വിരിച്ച് വന്ന് കുഞ്ഞിരാമേട്ടന്റെ ചായക്കടയില്‍നിന്ന് "ചേട്ടായിയേ, കടുപ്പത്തില്‍ ഒരു ചായാ..ട്ടാ...ഇനീം അനൌന്സ്മെന്റുള്ളതാ..തളര്‍ന്നു..ഹൊ.."എന്നുമ്പറഞ്ഞ് ചായയും കുടിച്ച് പോകുന്ന പോക്കില്‍ രന്ടു പഴമ്പൊരിയുമെടുത്തു കൊന്ടു "അപ്പൊ ചേട്ടാ, കാശ് അടുത്ത അനൌന്സ്മെന്റ് കഴിഞ്ഞിട്ട് വരുമ്പൊ തരാട്ടാ...അതുവരെ റ്റെന്‍ഷന്‍ അടിക്കാന്‍ പാടില്ല.." എന്നുമ്പറഞ്ഞൊരു പോക്കങ്ങു പോകും.


കാശു ചോദിച്ചാല്‍ റ്റെന്ഷന്‍ അടിക്കുമെന്ന് കരുതി ഉല്‍സവം കഴിയുന്നതുവരെ ഇങ്ങനെ ഉള്ളവരോട് ആരും പറ്റുകാശ് ചോദിക്കാറില്ല.കുഞ്ഞിരാമേട്ടനെ സുഖിപ്പിക്കാനായി "ഉല്‍സവ എഴുന്നള്ളത്ത് കരിയം , വെഞാവോട് , കല്ലുവിള വഴി ചായക്കട കുഞ്ഞിരാമേട്ടന്റെ വീട്ടിലേക്കുള്ള വളവിന്റെ മുന്നില്‍ കൂടി" എന്നു വരെ അനൌന്സ്മെന്റ് നടത്തി ഈ വിദ്വാന്മാര്‍.


തന്റെ പേരു ഇടക്കിടക്ക് മൈക്കില്‍ കൂടി കേള്‍ക്കുന്നത് കര്‍ണാനന്ദകരമാണെന്ന് കുഞ്ഞിരാമേട്ടനും തോന്നിക്കാണും , അല്ലേല്‍ , ഈ വിദ്വാന്‍മാര്‍ വീന്ടും വന്നപ്പൊ "നിങ്ങളിരിക്കിട്ട, ഡെയ്, ചായ കടുപ്പത്തില്‍ തന്നെ വേണം , പിന്നെ ഇന്നത്തെ പിട്ടും ഇന്നത്തെ കടലക്കറിയും എടുത്തേര്..." എന്നു കുഞ്ഞിരാമേട്ടന്‍ പറയുകയും അപ്പുറത്ത് പിട്ട് കഴിച്ചുകൊന്ടിരുന്ന കുഞ്ഞുവറീത് "എന്നാ ഈ പിട്ടു നിന്റെ വാപ്പാക്കു കൊന്ടു കൊട്രാ.." എന്നു പറയുകയും ചെയ്യുമായിരുന്നോ...?


കുഞ്ഞിരാമേട്ടന്റെ പിട്ടിന്റെയും കടലക്കറിയുടെയും രുചി പിടിച്ച വിദ്വാന്‍മാര്‍ അവസാനം എന്തിനും ഏതിനും കുഞ്ഞിരാമേട്ടന്റെ പേരു ചേര്‍ത്ത് അനൌന്സ് ചെയ്യാന്‍ തുടങ്ങി.


"കുഞ്ഞിരാമേട്ടന്റെ തൊട്ടയലത്തുള്ള കൊച്ചമ്മിണി ഒരു നേന്ത്രക്കുല നടക്കു വച്ചിരിക്കുന്നു" ,"കുഞ്ഞിരാമേട്ടന്റെ ചായക്കടയുടെ കിഴക്കു ഭാഗത്തുള്ള രാധ ഒരു ത്രിവര്‍ണ്ണ വെടി" എന്നിങ്ങനെ പോയി കുഞ്ഞിരാമേട്ടന്റെ പ്രശസ്തി.


പ്രശസ്തി കൂടി കൂടി ഒടുവില്‍ സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നു ഭയന്നിട്ടാണോ എന്തോ , ഭാര്യ സരോജനി ചേച്ചി, അനൌന്‍സ് ചെയ്യുന്ന വിദ്വാന്മാരോട് ഭര്‍ത്താവിന്റെ പേരു പറയുന്നത് "ദിവസത്തി പത്ത്, അതീ കൂടന്ടാ ട്ടാ.." എന്ന് ചട്ടം കെട്ടിയത്.


എന്തായാലും ഉല്‍സവത്തിന്റെ ഏഴാം ദിവസം , കൊച്ചിന്‍ പ്രതിഭയുടെ ഗാനമേളയുന്ടായിരുന്നു. നാട്ടുകാരൊക്കെ ഇപ്പൊ ഒരുവിധം അറിയുന്ന ആളായിക്കഴിഞ്ഞിരുന്ന കുഞ്ഞിരാമേട്ടനും സരോജനിചേച്ചിയും മുന്പന്തിയില്‍ തന്നെ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി , ഇടവേള ആയപ്പോഴേയ്ക്കും സംഘാടകര്‍ക്ക് ഒരു ഐടിയ. ഇടവേളയില്‍ പാടിയവര്‍ക്ക് പൂച്ചെന്ട് കൊടുക്കണം . ആരെക്കൊന്ട് കൊടുപ്പിക്കുമ്? അവിടെ ഇരിക്കുന്നവരില്‍ ഒരങ്കത്തിനുകൂടി ബാല്യമുള്ളത് കുഞ്ഞിരാമേട്ടന്റെ ഭാര്യ സരോജനിച്ചേച്ചിയാണ്.


"എന്നാ പിന്നെ സരോനിയെ വിളിയെടാ..പക്ഷെ സസ്പെന്സായിരിക്കണം , ആരും അറിയരുത് എന്തിനാന്ന്.." സംഘാടകത്തലവന്‍ പരമുപ്പിള്ളയുടേതായിരുന്നു ആ ശബ്ദം .


ഉടനെവന്നു വിദ്വാന്മാരുടെ അനൌന്സ്മെന്റ് .


"ഒരു അനൌന്‍സ്മെന്റുന്ട്...സ്റ്റേജിനു മുന്നിലിരിക്കുന്ന കുഞ്ഞിരാമേട്ടന്റെ ഭാര്യ സരോജനിച്ചേച്ചി എത്രയും പെട്ടെന്നു സ്റ്റേജിന്റെ പിന്നിലേയ്ക്ക് വരാന്‍ പരമുച്ചേട്ടന്‍ പറഞ്ഞിട്ടുന്ട്, ഒരു സാധനം കൊടുക്കുമോ എന്നു ചോദിക്കാനാ.."

കേട്ടപാതി കേള്‍ക്കാത്ത പാതി സരോജനിച്ചേച്ചി ചാടിയെണീറ്റു,

"പ്ഫ....അങ്ങേരുടെ സൂക്കേടിതുവരേം മറിയില്ലേ..? വേറെ ആളെ നോക്കാന്‍ പറ.."

"അയ്യോ ചേച്ചി അതിനല്ല ...ഗാനമേളക്കാര്‍ക്കു പൂച്ചെന്ടു കൊടുക്കാനാ.."


അനൌന്സ് ചെയ്ത വിദ്വാന്‍ ഇതുപറഞ്ഞപ്പൊ മൈക്ക് മനപ്പൂര്‍വ്വം ഓഫ് ചെയ്യാത്തതാണെന്നാരോപിച്ച് കുഞ്ഞിരാമേട്ടന്‍ അനൌന്സ്മെന്റ് വിദ്വാന്മാര്‍ക്ക് പറ്റുകൊടുക്കുന്നത് നിര്‍ത്തി.

Sunday, March 04, 2007

സുമി വര്‍ഗീസ്

“അതൊക്കെ ഒരു സസ്പെന്സാ...നിങ്ങള് നാളെ വരുന്നുന്ടേല് വാ..."ഇതു പറയുമ്പൊ ഡിക്സനുന്ടായ സന്തോഷത്തിനു കാരണങ്ങള് രന്ടായിരുന്നു.ഇത്രയും നാള് കുവൈറ്റില് ജീവിക്കുന്നതിനിടയില് ആദ്യമായാണു ഒരു പെണ്കുട്ടി അവനെ, അവനെ മത്രം കാണണമെന്ന് പറഞ്ഞത് എന്നത് ഒന്നാമത്തെ കാരണം . എങ്ങ് തിരിഞ്ഞ് നോക്കിയാലും പര്ദ്ദയിട്ടതും കല്യാണം കഴിഞ്ഞതുമായ സ്ത്രീജന്മങ്ങളുടെ ഇടയില് നിന്നുമാണു കല്യാണം കഴിയാത്തതും പര്ദ്ദയിടാത്തതുമായ ഒരു തരുണി, അതും ഒരു മലയാളി പെണ്കൊടി, ഡിക്സനെ കാണണമെന്ന് പറഞ്ഞത്.കൂട്ടുകാരന്മാരുടെ മുന്നില് ആളാകാന് ഇതില്പരം എന്ത് വേണം,പക്ഷെ അവന്മാരോട് ആദ്യമേ പറഞ്ഞാല് ശെരിയാകില്ല.ഇത്രയുമാണു ആ സസ്പെന്സിന്റെ രഹസ്യം.

"ടാ, എന്നാലും ആരാ കക്ഷി പറ... " എന്ന സുഹ്രുത്തുക്കളുടെ ആത്മാര്ത്ഥ ചോദ്യത്തിനൂ മുന്നില് "നിങ്ങളു കന്ടോ.." എന്ന് മാത്രം പറഞ്ഞ് ഡിക്സന് നമ്രശീര്ഷനായി നിന്നു.

പിറ്റെ ദിവസം രാവിലെ ഞങളുടെ ബ്ളോക്കിന്റെ മുന്നില് ടിക്സനും കൂട്ടുകാരും റെഡി.
കല്യാണച്ചെക്കനെപ്പോലെ അണിഞ്ഞൊരിങ്ങിയിരുന്ന ഡിക്സന് ഫോണ് എദുക്കുന്നു, ആരെയോ വിളിക്കുന്നു, "അതെ, ഞാന് ഡിക്സനാ, ഞങ്ങളിപ്പൊ തിരിക്കും ട്ട..ആ..എത്താറാവുമ്പൊ ഞാന് വിളിച്ചോളാം .."
ടാക്സി വന്നു, ഡിക്സന് കയറുന്നതിനു മുന്നെ കൂട്ടുകാര് ടാക്സിയില് കയറിയിരുന്നു, "അതെ, ഒരല്‍പം സ്ഥലം എനിക്കൂടെ തന്ന ഞാനിവിടെ എവിടേലും ഇരുന്നോളാം .."കഷ്ടം തോന്നിയ സുഹ്രുത്തുക്കള് ഡിക്സനും ഒരല്‍പം സ്ഥലം കൊടുത്തു. എല്ലാപേരും കൂടി അദ്നാന് ഹോസ്പിറ്റലിന്റെ അടുത്തുള്ള പള്ളിയിലേയ്ക്ക് വിട്ടു.

ടാക്സിയില് വച്ച് ടിക്സന് വീന്ടും ആര്‍ക്കോ ഫോണ് ചെയ്തു, "അതെ, പള്ളിയുടെ മുന്നില് തന്നെ നിന്നാ മതി, ഞങ്ങളുടനെ എത്തും .."ഫോണ് വച്ചതും ആകാംഷ സഹിക്കാന് വയ്യാതെയിരിക്കുന്ന കൂട്ടുകാരെ നോക്കി ടിക്സന് പറഞ്ഞു, "ഇനി ഞാന് സത്യം പറയാം ..നമ്മളിപ്പൊ പോണത് ഒരു ചെറിയ പെണ്ണുകാണല് ചടങ്ങിനാ..ഞാന് തന്നെ കന്ടു പിടിച്ചതാ..പേരു സുമി വര്‍ഗീസ്..ചാറ്റ് റൂമില് നിന്നും കിട്ടിയതാ...ഇവിടെ നഴ്സാ.." ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ഡിക്സന്റെ മുഖം നാണം കൊന്‍ടു ചുവന്നിരുന്നു.

"അമ്പടാ...അവസാനം ഒരു നഴ്സിനെ തന്നെ കന്ടുപിടിച്ചല്ലെ..?" കൂട്ടുകാരുടെ അസൂയയോടുള്ള ഈ ചോദ്യം ഡിക്സനെ കുളിരു കോരിച്ചു.

"അതെ നിങ്ങളിത് വേറെ ആരോടും പറയാനൊന്നും നില്‍ക്കന്ടാ, നല്ലൊരു കാര്യമല്ലെ, നടന്നിട്ടു പറഞ്ഞാ മതി, അവളുടെ കുടുമ്പവും ഇവിടെയാണെന്നാ പറഞ്ഞെ... എനിക്കു നല്ല ഭാഗ്യാ.." ഇത്രയും കേട്ടപ്പൊ ശെരിയാണെന്നു കൂട്ടുകാര്‍ക്കും തോന്നി.

ടാക്സി അദ്നാന് ഹോസ്പിറ്റലിന്റെ മുന്നില് നിര്‍ത്തി, എല്ലാരും ഇറങ്ങി, പതുക്കെ പള്ളിയുട്ടെ മുന്നിലേയ്ക്ക് നടന്നു. 5 മിനുട്ട് കഴിഞ്ഞപ്പൊ റോഡിന്റെ എതിര്‍വശത്തു നിന്നും സുന്ദരിയായ ഒരു യുവതി നടന്നു വരുന്നു. ഇതായിരിക്കുമൊ ഒരു പക്ഷെ....അതാ ആ കുട്ടി റോഡ് ക്രോസ്സ് ചെയ്യുന്നു.പക്ഷെ ഞങ്ങളെ നിരാശരാക്കി കൊന്ട് അവള് ഒരു റ്റാക്സി പിടിച്ചെങ്ങോട്ടോ പോയി.

"ഇതിലു ഡിക്സന് ആര്..?"

പെട്ടെന്ന് പിന്നില് നിന്നും തിരോന്തരം മോഡലിലുള്ള സ്ത്രീ ശബ്ദം കേട്ട് ഞങ്ങള് തിരിഞ്ഞ് നോക്കി. ഒത്ത ഒരു ഏത്തങ്കുല പഴുപ്പിക്കാന് വേന്ടി ചാക്കിട്ട് കെട്ടി വച്ചാല് എങ്ങനെ ഇരിക്കും , അതുപോലുള്ള ഒരു രൂപം , ഒരു 35-40 വയസ്സു വരും . പല്ലു ഉന്തി നില്‍ക്കുന്നതു കാരണം അവരുടെ ഫോട്ടോ പോലും ഫ്രെയിം ചെയ്തു വക്കാന് പറ്റില്ല, ചില്ലു പൊട്ടിപ്പോകും . മൊത്തത്തില് ഒരു ചളുക്കുപുളുക്കു മോഡല് .

പെണ്ണിന്റെ അമ്മയായിരിക്കും .മറ്റുള്ളവര് മനസ്സില് കരുതി. ഇതു തന്നെയാവും ഡിക്സനും മനസ്സില് കരുതിയത്.

"ഞാനാ ഡിക്സന് , അല്ല, ആന്റി ഒറ്റക്കേ ഉള്ളു..? മോളെന്ത്യേ..?"

"ഹ ഹ ഹ ഹ... അതിനു ഞാന് കല്ല്യാണമൊന്നും കഴിച്ചില്ലല്ല്....ഹ ഹ ഹ ഹ..ഞാന് തന്ന സുമി വര്‍ഗീസ്..."

"അപ്പൊ ശെരി ഡിക്സാ, നിങ്ങളു കുറച്ച് നേരം ഒറ്റക്കു സംസാരിക്ക് ...ഞങ്ങളപ്പുറത്ത് കാണും .."

ഇത്രയും പറഞ്ഞ് ഡിക്സനെ അവിടെ തനിച്ചാക്കി ജലീലും മറ്റും മാറി നിന്നു...അല്ലേലും നനഞ്ഞിടം കുഴിക്കാന് എന്താ ഒരു സുഖം , ജലീലിന്റെ മുഖം കന്ടപ്പൊ ഡിക്സനതു ശെരിക്കും മനസ്സിലായി...എന്തായിരുന്നു ആ സന്തോഷം .

തിരിച്ച് ബ്ളോക്കിലേക്കുള്ള റ്റാക്സി യാത്ര അടൂര് ഗോപലക്രിഷ്ണന് പേടിച്ചു പോകും മാതിരി നിശബ്ദമായിരുന്നു...ടിക്സനെ പേടിച്ച് കൂട്ടുകാരും കളിയാക്കല് പേടിച്ച് ടിക്സനും ഒന്നും മിണ്‍ടിയില്ല.